Back to Quran

സൂറകൾ 80

'Abasa

He Frowned · Makki · 42 ayahs

വിവർത്തനം Malayalam Abdul Hameed And Kunhi

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    عَبَسَ وَتَوَلَّىٰٓ

    ʻABASA wa-tawallaa,

    അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

  2. 2

    أَن جَآءَهُ ٱلْأَعْمَىٰ

    ʹAñ jaaa-ʹahul ʹaʻmaa.

    അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

  3. 3

    وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ

    Wa-maa yudreeka laʻallahoo yaz-zakkaa?―

    (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

  4. 4

    أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ

    ʹAw yaẓ-ẓak-karu fatañfaʻahuẓ Ẓikraa?

    അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

  5. 5

    أَمَّا مَنِ ٱسْتَغْنَىٰ

    ʹAmmaa manis tag̣naa,

    എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

  6. 6

    فَأَنتَ لَهُۥ تَصَدَّىٰ

    Faʹañta lahoo taṣaddaa;

    നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

  7. 7

    وَمَا عَلَيْكَ أَلَّا يَزَّكَّىٰ

    Wa-maa ʻalayka ʹallaa yaz-zakkaa.

    അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

  8. 8

    وَأَمَّا مَن جَآءَكَ يَسْعَىٰ

    Wa-ʹammaa mañ jaaa-ʹaka yasʻaa,

    എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

  9. 9

    وَهُوَ يَخْشَىٰ

    Wa-huwa yakhshaa,

    (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

  10. 10

    فَأَنتَ عَنْهُ تَلَهَّىٰ

    Faʹañta ʻanhu talahhaa.

    അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

  11. 11

    كَلَّآ إِنَّهَا تَذْكِرَةٌ

    Kallaaa ʹinnahaa Taẓkirah:

    നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

  12. 12

    فَمَن شَآءَ ذَكَرَهُۥ

    Famañ shaaʹa ẓakarah.

    അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

  13. 13

    فِى صُحُفٍ مُّكَرَّمَةٍ

    Fee ṣuḥufim mukarramah,

    ആദരണീയമായ ചില ഏടുകളിലാണത്‌.

  14. 14

    مَّرْفُوعَةٍ مُّطَهَّرَةٍۭ

    Marfooʻatim muṭahharah,

    ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

  15. 15

    بِأَيْدِى سَفَرَةٍ

    Biʹaydee safarah―

    ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

  16. 16

    كِرَامٍۭ بَرَرَةٍ

    Kiraamim bararah.

    മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

  17. 17

    قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ

    Q̣utilal ʹiñsaanu maaa ʹakfarah?

    മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

  18. 18

    مِنْ أَىِّ شَىْءٍ خَلَقَهُۥ

    Min ʹayyi shayʹin khalaq̣ah?

    ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

  19. 19

    مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ

    Min nuṭfah: khalaq̣ahoo faq̣addarah;

    ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

  20. 20

    ثُمَّ ٱلسَّبِيلَ يَسَّرَهُۥ

    S̤ummas sabeela yas-sarah;

    പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

  21. 21

    ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ

    S̤umma ʹamaatahoo faʹaq̣barah;

    അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

  22. 22

    ثُمَّ إِذَا شَآءَ أَنشَرَهُۥ

    S̤umma ʹiẓaa shaaaʹa ʹañsharah.

    പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

  23. 23

    كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ

    Kallaa lammaa yaq̣ḍi maaa ʹamarah.

    നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

  24. 24

    فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ

    Falyañz̤̣uril ʹiñsaanu ʹilaa Ṭaʻaamih:

    എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.

  25. 25

    أَنَّا صَبَبْنَا ٱلْمَآءَ صَبًّا

    ʹAnnaa ṣabab nalmaaaʹa ṣabbaa,

    നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

  26. 26

    ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا

    S̤umma sha-q̣aq̣nal ʹarḍa shaq̣q̣aa;

    പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,

  27. 27

    فَأَنۢبَتْنَا فِيهَا حَبًّا

    Faʹambatnaa feehaa Ḥabbaa,

    എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

  28. 28

    وَعِنَبًا وَقَضْبًا

    Wa-ʻinabañw Waq̣aḍbaa,

    മുന്തിരിയും പച്ചക്കറികളും

  29. 29

    وَزَيْتُونًا وَنَخْلًا

    Wa-zaytoonañw Wanakhlaa,

    ഒലീവും ഈന്തപ്പനയും

  30. 30

    وَحَدَآئِقَ غُلْبًا

    Wa-ḥadaaaʹiq̣a g̣ulbaa,

    ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.

  31. 31

    وَفَـٰكِهَةً وَأَبًّا

    Wa-faaki-hatañw Waʹabbaa,

    പഴവര്‍ഗവും പുല്ലും.

  32. 32

    مَّتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ

    Mataaʻal lakum wa-liʹanʻaamikum.

    നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

  33. 33

    فَإِذَا جَآءَتِ ٱلصَّآخَّةُ

    Faʹiẓaa jaaa-ʹatiṣ Ṣaaakhkhah,―

    എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

  34. 34

    يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ

    Yawma yafirrul mar-ʹu min ʹakheeh,

    അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

  35. 35

    وَأُمِّهِۦ وَأَبِيهِ

    Wa-ʹummihee wa-ʹabeeh,

    തന്‍റെ മാതാവിനെയും പിതാവിനെയും.

  36. 36

    وَصَـٰحِبَتِهِۦ وَبَنِيهِ

    Wa-ṣaaḥi-batihee wa-baneeh.

    തന്‍റെ ഭാര്യയെയും മക്കളെയും.

  37. 37

    لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

    Likul lim-riʹim minhum Yawmaʹiẓiñ shaʹnuñy yug̣neeh.

    അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.

  38. 38

    وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ

    Wujoohuñy Yawmaʹiẓim musfirah,

    അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

  39. 39

    ضَاحِكَةٌ مُّسْتَبْشِرَةٌ

    Ḍaaḥikatum mustabshirah.

    ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

  40. 40

    وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ

    Wa-wujoohuñy Yawmaʹiẓin ʻalayhaa g̣abarah;

    വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

  41. 41

    تَرْهَقُهَا قَتَرَةٌ

    Tarhaq̣uhaa q̣atarah:

    അവയെ കൂരിരുട്ട് മൂടിയിരിക്കും.

  42. 42

    أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ

    ʹUlaaaʹika humul kafaratul Fajarah.

    അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.