Back to Quran

ജുസ്

Juz 30

78:1 ... 114:6 · 564 ayahs

വിവർത്തനം Malayalam Abdul Hameed And Kunhi

  1. Surah An-NabaBegins here at 78:1

  2. 78:1

    عَمَّ يَتَسَآءَلُونَ

    ʻAMMA yatasaaaʹaloon?

    എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?

  3. 78:2

    عَنِ ٱلنَّبَإِ ٱلْعَظِيمِ

    ʻAnin Nabaʹil ʻAz̤̣eem,

    ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

  4. 78:3

    ٱلَّذِى هُمْ فِيهِ مُخْتَلِفُونَ

    ʹAllaẓee hum feehi mukhtalifoon.

    അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

  5. 78:4

    كَلَّا سَيَعْلَمُونَ

    Kallaa sayaʻlamoon!

    നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

  6. 78:5

    ثُمَّ كَلَّا سَيَعْلَمُونَ

    S̤umma kallaa sayaʻlamoon!

    വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

  7. 78:6

    أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًا

    ʹAlam najʻalil ʹarḍa mihaadaa,

    ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

  8. 78:7

    وَٱلْجِبَالَ أَوْتَادًا

    Wal-jibaala ʹawtaadaa,

    പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)

  9. 78:8

    وَخَلَقْنَـٰكُمْ أَزْوَٰجًا

    Wa-khalaq̣naakum ʹazwaajaa,

    നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

  10. 78:9

    وَجَعَلْنَا نَوْمَكُمْ سُبَاتًا

    Wa-jaʻalnaa nawmakum subaataa;

    നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

  11. 78:10

    وَجَعَلْنَا ٱلَّيْلَ لِبَاسًا

    Wa-jaʻalnal layla libaasaa,

    രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,

  12. 78:11

    وَجَعَلْنَا ٱلنَّهَارَ مَعَاشًا

    Wa-jaʻalnan nahaara maʻaashaa?

    പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

  13. 78:12

    وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

    Wa-banaynaa fawq̣akum sab-ʻañ shi-daadaa,

    നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും

  14. 78:13

    وَجَعَلْنَا سِرَاجًا وَهَّاجًا

    Wa-jaʻalnaa Siraajañw wah-haajaa?

    കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

  15. 78:14

    وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا

    Wa-ʹañzalnaa minal muʻṣiraati maaa-ʹañ s̤ajjaajaa,

    കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

  16. 78:15

    لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا

    Linukhrija bihee ḥabbañw wanabaataa,

    അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.

  17. 78:16

    وَجَنَّـٰتٍ أَلْفَافًا

    Wa-Jannaatin ʹalfaafaa?

    ഇടതൂര്‍ന്ന തോട്ടങ്ങളും

  18. 78:17

    إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًا

    ʹInna Yawmal Faṣli kaana meeq̣aataa,―

    തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.

  19. 78:18

    يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا

    Yawma yuñ-fakhu fiṣ Ṣoori fataʹtoona ʹafwaajaa;

    അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

  20. 78:19

    وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا

    Wa-futiḥa-tis samaaaʹu fakaanat ʹabwaabaa,

    ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.

  21. 78:20

    وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا

    Wa-suyyi-ratil jibaalu fakaanat saraabaa.

    പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.

  22. 78:21

    إِنَّ جَهَنَّمَ كَانَتْ مِرْصَادًا

    ʹInna Jahannama kaanat mirṣaadaa,―

    തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.

  23. 78:22

    لِّلطَّـٰغِينَ مَـَٔابًا

    Liṭ-ṭaag̣eena maʹaabaa:

    അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

  24. 78:23

    لَّـٰبِثِينَ فِيهَآ أَحْقَابًا

    Laa-bis̤eena feehaaa ʹaḥq̣aabaa.

    അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

  25. 78:24

    لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

    Laa- yaẓooq̣oona feehaa bar-dañw walaa- sharaabaa,

    കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.

  26. 78:25

    إِلَّا حَمِيمًا وَغَسَّاقًا

    ʹIllaa ḥameemañwwa g̣assaaq̣aa,―

    കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

  27. 78:26

    جَزَآءً وِفَاقًا

    Jazaaaʹañw wifaaq̣aa.

    അനുയോജ്യമായ പ്രതിഫലമത്രെ അത്‌.

  28. 78:27

    إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا

    ʹInnahum kaanoo laa- yarjoona ḥisaabaa,

    തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.

  29. 78:28

    وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًا

    Wa-kaẓẓaboo biʹAayaatinaa kiẓẓaabaa.

    നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

  30. 78:29

    وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًا

    Wa-kulla shayʹin ʹaḥṣaynaahu Kitaabaa,

    ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

  31. 78:30

    فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا

    Faẓooq̣oo falan nazeedakum ʹil-laa ʻaẓaabaa.

    അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.

  32. 78:31

    إِنَّ لِلْمُتَّقِينَ مَفَازًا

    ʹInna lil-Mutta-q̣eena mafaazaa;

    തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌.

  33. 78:32

    حَدَآئِقَ وَأَعْنَـٰبًا

    Ḥadaaaʹiq̣a wa-ʹaʻnaabaa;

    അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,

  34. 78:33

    وَكَوَاعِبَ أَتْرَابًا

    Wa-kawaaʻiba ʹatraabaa:

    തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.

  35. 78:34

    وَكَأْسًا دِهَاقًا

    Wa-kaʹsañ dihaaq̣aa.

    നിറഞ്ഞ പാനപാത്രങ്ങളും.

  36. 78:35

    لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا

    Laa- yasmaʻoona feehaa lag̣wañw walaa- kiẓẓaabaa;

    അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.

  37. 78:36

    جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا

    Jazaaaʹam mir Rabbika ʻaṭaaaʹan ḥisaabaa,―

    (അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

  38. 78:37

    رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا

    Rabbis samaawaati wal-ʹarḍi wa-maa baynahumar Raḥmaani laa- yam-likoona minhu khiṭaabaa.

    ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.

  39. 78:38

    يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًا

    Yawma yaq̣oomur Rooḥu wal-malaaaʹikatu ṣaf-faa, laa- yatakallamoona ʹil-laa man ʹaẓina lahur Raḥmaanu wa-q̣aala ṣawaabaa.

    റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.

  40. 78:39

    ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

    Ẓaalikal Yawmul Ḥaq̣q̣: famañ shaaaʹat takhaẓa ʹi-laa Rabbihee maʹaabaa!

    അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.

  41. 78:40

    إِنَّآ أَنذَرْنَـٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا

    ʹInnaaa ʹañẓarnaakum ʻAẓaabañ q̣areebaa,― Yawma yañ-z̤̣urul marʹu maa- q̣addamat yadaahu wa-yaq̣oolul kaafiru yaa-laytanee kuñtu turaabaa!

    ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.

  42. Surah An-Nazi'atBegins here at 79:1

  43. 79:1

    وَٱلنَّـٰزِعَـٰتِ غَرْقًا

    Wan-NAAZIʻAATI g̣arq̣aa;

    (അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.

  44. 79:2

    وَٱلنَّـٰشِطَـٰتِ نَشْطًا

    Wan-naa-shi-ṭaati nashṭaa;

    (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.

  45. 79:3

    وَٱلسَّـٰبِحَـٰتِ سَبْحًا

    Wassaabiḥaati sabḥaa,―

    ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.

  46. 79:4

    فَٱلسَّـٰبِقَـٰتِ سَبْقًا

    Fassaabiq̣aati sabq̣aa,

    എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.

  47. 79:5

    فَٱلْمُدَبِّرَٰتِ أَمْرًا

    Fal-mudabbiraati ʹamraa.

    കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.

  48. 79:6

    يَوْمَ تَرْجُفُ ٱلرَّاجِفَةُ

    Yawma tarjufur raajifah,

    ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

  49. 79:7

    تَتْبَعُهَا ٱلرَّادِفَةُ

    Tatbaʻuhar Raadifah:

    അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും

  50. 79:8

    قُلُوبٌ يَوْمَئِذٍ وَاجِفَةٌ

    Q̣uloobuñy Yaw-maʹiẓiñw waajifah,

    ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.

  51. 79:9

    أَبْصَـٰرُهَا خَـٰشِعَةٌ

    ʹAbṣaaruhaa khaashiʻah.

    അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.

  52. 79:10

    يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ

    Yaq̣ooloona ʹa-ʹinnaa lamardoodoona fil ḥaafirah?―

    അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?

  53. 79:11

    أَءِذَا كُنَّا عِظَـٰمًا نَّخِرَةً

    ʹAʹiẓaa kunnaa ʻiz̤̣aaman nakhirah?

    നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)

  54. 79:12

    قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ

    Q̣aaloo tilka ʹiẓañ karratun khaasirah!

    അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.

  55. 79:13

    فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ

    Faʹinnamaa hiya zajratuñw Waaḥidah,

    അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.

  56. 79:14

    فَإِذَا هُم بِٱلسَّاهِرَةِ

    Faʹiẓaa hum̃ bissaahirah.

    അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.

  57. 79:15

    هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ

    Hal ʹataaka ḥadees̤u Moosaa?

    മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?

  58. 79:16

    إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى

    ʹIẓ naadaahu Rabbuhoo bil-waadil muq̣addasi Ṭuwaa:

    ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:

  59. 79:17

    ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ

    ʹIẓhab ʹilaa Firʻawna ʹinnahoo ṭag̣aa;

    നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.

  60. 79:18

    فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ

    Faq̣ul hal laka ʹilaaa ʹañ tazakkaa?―

    എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?

  61. 79:19

    وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ

    Wa-ʹahdiyaka ʹilaa Rabbika fatakhshaa?

    നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)

  62. 79:20

    فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ

    Faʹaraahul ʹAayatal Kubraa.

    അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.

  63. 79:21

    فَكَذَّبَ وَعَصَىٰ

    Fakaẓẓaba wa-ʻaṣaa:

    അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.

  64. 79:22

    ثُمَّ أَدْبَرَ يَسْعَىٰ

    S̤umma ʹadbara yasʻaa,

    പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.

  65. 79:23

    فَحَشَرَ فَنَادَىٰ

    Faḥashara fanaadaa,

    അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.

  66. 79:24

    فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ

    Faq̣aala ʹana Rabbukumul ʹaʻlaa.

    ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.

  67. 79:25

    فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ

    Faʹakhaẓahul laahu nakaalal ʹAakhirati wal-ʹoolaa.

    അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.

  68. 79:26

    إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ

    ʹInna fee ẓaalika laʻibratal limañy yakhshaa.

    തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.

  69. 79:27

    ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا

    ʹA-ʹañtum ʹa-shaddu khalq̣an ʹamis samaaaʹ? Banaahaa:

    നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.

  70. 79:28

    رَفَعَ سَمْكَهَا فَسَوَّىٰهَا

    Rafaʻa sam-kahaa fasawwaahaa.

    അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

  71. 79:29

    وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا

    Wa-ʹag̣ṭasha laylahaa wa-ʹakhraja ḍuḥaahaa.

    അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

  72. 79:30

    وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ

    Wal-ʹarḍa baʻda ẓaalika daḥaahaa;

    അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.

  73. 79:31

    أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا

    ʹAkhraja minhaa maaa-ʹahaa wa-marʻaahaa;

    അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

  74. 79:32

    وَٱلْجِبَالَ أَرْسَىٰهَا

    Wal-jibaala ʹarsaahaa;

    പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.

  75. 79:33

    مَتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ

    Mataaʻal lakum wa-liʹanʻaamikum.

    നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌

  76. 79:34

    فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ

    Faʹiẓaa jaaaʹatiṭ ṭaaammatul Kubraa,―

    എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.

  77. 79:35

    يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ

    Yawma yataẓakkarul ʹiñsaanu maa- saʻaa,

    അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.

  78. 79:36

    وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ

    Wa-burrizatil Jaḥeemu limañy yaraa.

    കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.

  79. 79:37

    فَأَمَّا مَن طَغَىٰ

    Faʹammaa mañ ṭag̣aa,

    (അന്ന്‌) ആര്‍ അതിരുകവിയുകയും

  80. 79:38

    وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا

    Wa-ʹaas̤aral ḥayaatad dunyaa,

    ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ

  81. 79:39

    فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ

    Faʹinnal Jaḥeema hiyal maʹwaa.

    (അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.

  82. 79:40

    وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ

    Wa-ʹammaa man khaafa Maq̣aama Rabbihee wa-nahan nafsa ʻanil hawaa,

    അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ

  83. 79:41

    فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ

    Faʹinnal Jannata hiyal maʹwaa.

    (അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം.

  84. 79:42

    يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا

    Yasʹaloonaka ʻanis Saaʻati ʹayyaana mursaahaa?

    ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.

  85. 79:43

    فِيمَ أَنتَ مِن ذِكْرَىٰهَآ

    Feema ʹañta miñ ẓikraahaa?

    നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌?

  86. 79:44

    إِلَىٰ رَبِّكَ مُنتَهَىٰهَآ

    ʹIlaa Rabbika Muñtahaahaa.

    നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.

  87. 79:45

    إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا

    ʹInnamaaa ʹañta muñẓiru mañy yakhshaahaa.

    അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.

  88. 79:46

    كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا

    Kaʹannahum Yawma yarawnahaa lam yalbas̤ooo ʹillaa ʻashiyyatan ʹaw ḍuḥaahaa!

    അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)

  89. Surah 'AbasaBegins here at 80:1

  90. 80:1

    عَبَسَ وَتَوَلَّىٰٓ

    ʻABASA wa-tawallaa,

    അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

  91. 80:2

    أَن جَآءَهُ ٱلْأَعْمَىٰ

    ʹAñ jaaa-ʹahul ʹaʻmaa.

    അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

  92. 80:3

    وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ

    Wa-maa yudreeka laʻallahoo yaz-zakkaa?―

    (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

  93. 80:4

    أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ

    ʹAw yaẓ-ẓak-karu fatañfaʻahuẓ Ẓikraa?

    അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

  94. 80:5

    أَمَّا مَنِ ٱسْتَغْنَىٰ

    ʹAmmaa manis tag̣naa,

    എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

  95. 80:6

    فَأَنتَ لَهُۥ تَصَدَّىٰ

    Faʹañta lahoo taṣaddaa;

    നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

  96. 80:7

    وَمَا عَلَيْكَ أَلَّا يَزَّكَّىٰ

    Wa-maa ʻalayka ʹallaa yaz-zakkaa.

    അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

  97. 80:8

    وَأَمَّا مَن جَآءَكَ يَسْعَىٰ

    Wa-ʹammaa mañ jaaa-ʹaka yasʻaa,

    എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

  98. 80:9

    وَهُوَ يَخْشَىٰ

    Wa-huwa yakhshaa,

    (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

  99. 80:10

    فَأَنتَ عَنْهُ تَلَهَّىٰ

    Faʹañta ʻanhu talahhaa.

    അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

  100. 80:11

    كَلَّآ إِنَّهَا تَذْكِرَةٌ

    Kallaaa ʹinnahaa Taẓkirah:

    നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

  101. 80:12

    فَمَن شَآءَ ذَكَرَهُۥ

    Famañ shaaʹa ẓakarah.

    അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

  102. 80:13

    فِى صُحُفٍ مُّكَرَّمَةٍ

    Fee ṣuḥufim mukarramah,

    ആദരണീയമായ ചില ഏടുകളിലാണത്‌.

  103. 80:14

    مَّرْفُوعَةٍ مُّطَهَّرَةٍۭ

    Marfooʻatim muṭahharah,

    ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

  104. 80:15

    بِأَيْدِى سَفَرَةٍ

    Biʹaydee safarah―

    ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

  105. 80:16

    كِرَامٍۭ بَرَرَةٍ

    Kiraamim bararah.

    മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

  106. 80:17

    قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ

    Q̣utilal ʹiñsaanu maaa ʹakfarah?

    മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

  107. 80:18

    مِنْ أَىِّ شَىْءٍ خَلَقَهُۥ

    Min ʹayyi shayʹin khalaq̣ah?

    ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

  108. 80:19

    مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ

    Min nuṭfah: khalaq̣ahoo faq̣addarah;

    ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

  109. 80:20

    ثُمَّ ٱلسَّبِيلَ يَسَّرَهُۥ

    S̤ummas sabeela yas-sarah;

    പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

  110. 80:21

    ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ

    S̤umma ʹamaatahoo faʹaq̣barah;

    അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

  111. 80:22

    ثُمَّ إِذَا شَآءَ أَنشَرَهُۥ

    S̤umma ʹiẓaa shaaaʹa ʹañsharah.

    പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

  112. 80:23

    كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ

    Kallaa lammaa yaq̣ḍi maaa ʹamarah.

    നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

  113. 80:24

    فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ

    Falyañz̤̣uril ʹiñsaanu ʹilaa Ṭaʻaamih:

    എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.

  114. 80:25

    أَنَّا صَبَبْنَا ٱلْمَآءَ صَبًّا

    ʹAnnaa ṣabab nalmaaaʹa ṣabbaa,

    നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

  115. 80:26

    ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا

    S̤umma sha-q̣aq̣nal ʹarḍa shaq̣q̣aa;

    പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,

  116. 80:27

    فَأَنۢبَتْنَا فِيهَا حَبًّا

    Faʹambatnaa feehaa Ḥabbaa,

    എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

  117. 80:28

    وَعِنَبًا وَقَضْبًا

    Wa-ʻinabañw Waq̣aḍbaa,

    മുന്തിരിയും പച്ചക്കറികളും

  118. 80:29

    وَزَيْتُونًا وَنَخْلًا

    Wa-zaytoonañw Wanakhlaa,

    ഒലീവും ഈന്തപ്പനയും

  119. 80:30

    وَحَدَآئِقَ غُلْبًا

    Wa-ḥadaaaʹiq̣a g̣ulbaa,

    ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.

  120. 80:31

    وَفَـٰكِهَةً وَأَبًّا

    Wa-faaki-hatañw Waʹabbaa,

    പഴവര്‍ഗവും പുല്ലും.

  121. 80:32

    مَّتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ

    Mataaʻal lakum wa-liʹanʻaamikum.

    നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

  122. 80:33

    فَإِذَا جَآءَتِ ٱلصَّآخَّةُ

    Faʹiẓaa jaaa-ʹatiṣ Ṣaaakhkhah,―

    എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

  123. 80:34

    يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ

    Yawma yafirrul mar-ʹu min ʹakheeh,

    അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

  124. 80:35

    وَأُمِّهِۦ وَأَبِيهِ

    Wa-ʹummihee wa-ʹabeeh,

    തന്‍റെ മാതാവിനെയും പിതാവിനെയും.

  125. 80:36

    وَصَـٰحِبَتِهِۦ وَبَنِيهِ

    Wa-ṣaaḥi-batihee wa-baneeh.

    തന്‍റെ ഭാര്യയെയും മക്കളെയും.

  126. 80:37

    لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

    Likul lim-riʹim minhum Yawmaʹiẓiñ shaʹnuñy yug̣neeh.

    അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.

  127. 80:38

    وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ

    Wujoohuñy Yawmaʹiẓim musfirah,

    അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

  128. 80:39

    ضَاحِكَةٌ مُّسْتَبْشِرَةٌ

    Ḍaaḥikatum mustabshirah.

    ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

  129. 80:40

    وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ

    Wa-wujoohuñy Yawmaʹiẓin ʻalayhaa g̣abarah;

    വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

  130. 80:41

    تَرْهَقُهَا قَتَرَةٌ

    Tarhaq̣uhaa q̣atarah:

    അവയെ കൂരിരുട്ട് മൂടിയിരിക്കും.

  131. 80:42

    أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ

    ʹUlaaaʹika humul kafaratul Fajarah.

    അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

  132. Surah At-TakwirBegins here at 81:1

  133. 81:1

    إِذَا ٱلشَّمْسُ كُوِّرَتْ

    ʹIẓash shamsu kuwwirat;

    സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,

  134. 81:2

    وَإِذَا ٱلنُّجُومُ ٱنكَدَرَتْ

    Wa-ʹiẓan nujoomuñ kadarat;

    നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

  135. 81:3

    وَإِذَا ٱلْجِبَالُ سُيِّرَتْ

    Wa-ʹiẓal jibaalu suyyirat;

    പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

  136. 81:4

    وَإِذَا ٱلْعِشَارُ عُطِّلَتْ

    Wa-ʹiẓal ʻishaaru ʻuṭṭilat;

    പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,

  137. 81:5

    وَإِذَا ٱلْوُحُوشُ حُشِرَتْ

    Wa-ʹiẓal wuḥooshu ḥushirat;

    വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,

  138. 81:6

    وَإِذَا ٱلْبِحَارُ سُجِّرَتْ

    Wa-ʹiẓal biḥaaru sujjirat;

    സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,

  139. 81:7

    وَإِذَا ٱلنُّفُوسُ زُوِّجَتْ

    Wa-ʹiẓan nufoosu zuwwijat:

    ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,

  140. 81:8

    وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ

    Wa-ʹiẓal mawʹoodatu suʹilat―

    (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

  141. 81:9

    بِأَىِّ ذَنۢبٍ قُتِلَتْ

    Biʹayyi ẓambiñ q̣utilat;

    താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.

  142. 81:10

    وَإِذَا ٱلصُّحُفُ نُشِرَتْ

    Wa-ʹiẓaṣ ṣuḥufu nushirat:

    (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.

  143. 81:11

    وَإِذَا ٱلسَّمَآءُ كُشِطَتْ

    Wa-ʹiẓas samaaaʹu kushiṭat;

    ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

  144. 81:12

    وَإِذَا ٱلْجَحِيمُ سُعِّرَتْ

    Wa-ʹiẓal Jaḥeemu suʻ-ʻirat;

    ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.

  145. 81:13

    وَإِذَا ٱلْجَنَّةُ أُزْلِفَتْ

    Wa-ʹiẓal Jannatu ʹuzlifat;

    സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

  146. 81:14

    عَلِمَتْ نَفْسٌ مَّآ أَحْضَرَتْ

    ʻAlimat nafsum maaa ʹaḥḍarat.

    ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.

  147. 81:15

    فَلَآ أُقْسِمُ بِٱلْخُنَّسِ

    Falaaa ʹuq̣simu bil-khunnas,

    പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

  148. 81:16

    ٱلْجَوَارِ ٱلْكُنَّسِ

    ʹAl-jawaaril kunnas;

    സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും

  149. 81:17

    وَٱلَّيْلِ إِذَا عَسْعَسَ

    Wal-Layli ʹiẓaa ʻasʻas;

    രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

  150. 81:18

    وَٱلصُّبْحِ إِذَا تَنَفَّسَ

    Waṣṣubḥi ʹiẓaa tanaffas;―

    പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)

  151. 81:19

    إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

    ʹInnahoo laq̣awlu Rasooliñ Kareem,

    തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.

  152. 81:20

    ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ

    Ẓee q̣uwwatin ʻiñda Ẓil ʻArshi makeen,

    ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)

  153. 81:21

    مُّطَاعٍ ثَمَّ أَمِينٍ

    Muṭaaʻiñ s̤amma ʹAmeen.

    അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)

  154. 81:22

    وَمَا صَاحِبُكُم بِمَجْنُونٍ

    Wa-maa Ṣaaḥibukum̃ bimajnoon;

    നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,

  155. 81:23

    وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

    Wa-laq̣ad raʹaahu bilʹufuq̣il mubeen.

    തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

  156. 81:24

    وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ

    Wa-maa huwa ʻalal g̣aybi biḍaneen.

    അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.

  157. 81:25

    وَمَا هُوَ بِقَوْلِ شَيْطَـٰنٍ رَّجِيمٍ

    Wa-maa huwa biq̣awli Shayṭaanir rajeem.

    ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.

  158. 81:26

    فَأَيْنَ تَذْهَبُونَ

    Faʹayna taẓhaboon?

    അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?

  159. 81:27

    إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

    ʹIn huwa ʹilla Ẓikrul lilʻaalameen:

    ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

  160. 81:28

    لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

    Limañ shaaaʹa miñkum ʹañy yastaq̣eem:

    അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.

  161. 81:29

    وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ

    Wa-maa tashaaaʹoona ʹillaaa ʹañy yashaaaʹal laahu Rabbul ʻAalameen.

    ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.

  162. Surah Al-InfitarBegins here at 82:1

  163. 82:1

    إِذَا ٱلسَّمَآءُ ٱنفَطَرَتْ

    ʹIẓas Samaaaʹuñ faṭarat;

    ആകാശം പൊട്ടി പിളരുമ്പോള്‍.

  164. 82:2

    وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ

    Wa-ʹiẓal kawaakibuñ tas̤arat;

    നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.

  165. 82:3

    وَإِذَا ٱلْبِحَارُ فُجِّرَتْ

    Wa-ʹiẓal biḥaaru fujjirat;

    സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.

  166. 82:4

    وَإِذَا ٱلْقُبُورُ بُعْثِرَتْ

    Wa-ʹiẓal q̣ubooru buʻs̤irat;

    ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

  167. 82:5

    عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ

    ʻAlimat nafsum maa q̣addamat wa-ʹakhkharat.

    ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌.

  168. 82:6

    يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ

    Yaaaʹayyuhal ʹiñsaanu maa- g̣arraka bi-Rabbikal Kareem?―

    ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?

  169. 82:7

    ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ

    ʹAllaẓee khalaq̣aka fasawwaaka faʻadalak;

    നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.

  170. 82:8

    فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ

    Feee ʹayyi Ṣooratim maa shaaaʹa rakkabak.

    താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.

  171. 82:9

    كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ

    Kallaa bal tukaẓẓiboona bid-Deen!

    അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.

  172. 82:10

    وَإِنَّ عَلَيْكُمْ لَحَـٰفِظِينَ

    Wa-ʹinna ʻalaykum laḥaafiz̤̣een,―

    തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.

  173. 82:11

    كِرَامًا كَـٰتِبِينَ

    Kiraamañ Kaatibeen:

    രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.

  174. 82:12

    يَعْلَمُونَ مَا تَفْعَلُونَ

    Yaʻlamoona maa- tafʻaloon.

    നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.

  175. 82:13

    إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ

    ʹInnal ʹabraara lafee Naʻeem;

    തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.

  176. 82:14

    وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ

    Wa-ʹinnal fujjaara lafee Jaḥeem.

    തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും

  177. 82:15

    يَصْلَوْنَهَا يَوْمَ ٱلدِّينِ

    Yaṣlawnahaa Yawmad Deen.

    പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.

  178. 82:16

    وَمَا هُمْ عَنْهَا بِغَآئِبِينَ

    Wa-maa hum ʻanhaa big̣aaaʹibeen.

    അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.

  179. 82:17

    وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ

    Wa-maaa ʹadraaka maa- Yawmud Deen?

    പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

  180. 82:18

    ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ

    S̤umma maaa ʹadraaka maa- Yawmud Deen?

    വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

  181. 82:19

    يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ

    Yawma laa- tamliku nafsul linafsiñ shayʹaa: walʹAmru Yawmaʹiẓil lillaah.

    ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

  182. Surah Al-MutaffifinBegins here at 83:1

  183. 83:1

    وَيْلٌ لِّلْمُطَفِّفِينَ

    Waylul lil-muṭaffifeen,―

    അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം

  184. 83:2

    ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ

    ʹAllaẓeena ʹiẓak taaloo ʻalan naasi yastawfoon,

    അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.

  185. 83:3

    وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ

    Wa-ʹiẓaa kaaloohum ʹaw Wazanoohum yukhsiroon.

    ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.

  186. 83:4

    أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ

    ʹAlaa yaz̤̣unnu ʹulaaaʹika ʹannahum mabʻoos̤oon

    അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?

  187. 83:5

    لِيَوْمٍ عَظِيمٍ

    Li-Yawmin ʻAz̤̣eem.

    ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌

  188. 83:6

    يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ

    Yawma yaq̣oomun naasu li-Rabbil ʻAalameen?

    അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.

  189. 83:7

    كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍ

    Kallaaa ʹinna Kitaabal fujjaari lafee Sijjeen.

    നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.

  190. 83:8

    وَمَآ أَدْرَىٰكَ مَا سِجِّينٌ

    Wa-maaa ʹadraaka maa- Sijjeen?

    സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

  191. 83:9

    كِتَـٰبٌ مَّرْقُومٌ

    Kitaabum marq̣oom.

    എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.

  192. 83:10

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lil-mukaẓẓibeen―

    അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.

  193. 83:11

    ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ

    ʹAllaẓeena yukaẓẓiboona bi-Yawmid Deen.

    അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.

  194. 83:12

    وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ

    Wa-maa yukaẓẓibu biheee ʹillaa kullu muʻtadin ʹas̤eem!

    എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.

  195. 83:13

    إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ

    ʹIẓaa tutlaa ʻalayhi ʹAayaatunaa q̣aala ʹAsaaṭeerul ʹAwwaleen!

    അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.

  196. 83:14

    كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ

    Kallaa bal; raana ʻalaa q̣uloobihim maa kaanoo yaksiboon!

    അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.

  197. 83:15

    كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ

    Kallaaa ʹinnahum ʻar Rabbihim Yawmaʹiẓil lamaḥjooboon.

    അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.

  198. 83:16

    ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ

    S̤umma ʹinnahum laṣaalul Jaḥeem.

    പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.

  199. 83:17

    ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

    S̤umma yuq̣aalu haaẓal laẓee kuñtum̃ bihee tukaẓẓiboon!

    പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.

  200. 83:18

    كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ

    Kallaaa ʹinna Kitaabal ʹAbraari lafee ʻIlliyyeen.

    നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.

  201. 83:19

    وَمَآ أَدْرَىٰكَ مَا عِلِّيُّونَ

    Wa-maaa ʹadraaka maa- ʻIlliyyoon?

    ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

  202. 83:20

    كِتَـٰبٌ مَّرْقُومٌ

    Kitaabum marq̣oom,

    എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.

  203. 83:21

    يَشْهَدُهُ ٱلْمُقَرَّبُونَ

    Yashhaduhul Muq̣arraboon.

    സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.

  204. 83:22

    إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ

    ʹInnal ʹAbraara lafee Naʻeem:

    തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.

  205. 83:23

    عَلَى ٱلْأَرَآئِكِ يَنظُرُونَ

    ʻAlal ʹaraaaʹiki yañz̤̣uroon:

    സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.

  206. 83:24

    تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ

    Taʻrifu fee wujoohihim naḍratan Naʻeem.

    അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.

  207. 83:25

    يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ

    Yusq̣awna mir raḥeeq̣im makhtoom:

    മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.

  208. 83:26

    خِتَـٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ

    Khitaamuhoo misk: wa-fee ẓaalika falyatanaafasil mutanaafisoon:

    അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.

  209. 83:27

    وَمِزَاجُهُۥ مِن تَسْنِيمٍ

    Wa-mizaajuhoo miñ Tasneem,

    അതിലെ ചേരുവ തസ്നീം ആയിരിക്കും.

  210. 83:28

    عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ

    ʻAynañy yashrabu bihal Muq̣arraboon.

    അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.

  211. 83:29

    إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ

    ʹInnal laẓeena ʹajramoo kaanoo minal laẓeena ʹaamanoo yaḍḥakoon,

    തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.

  212. 83:30

    وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ

    Wa-ʹiẓaa marroo bihim yatag̣aamazoon;

    അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.

  213. 83:31

    وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ

    Wa-ʹiẓañ q̣alabooo ʹilaaa ʹahlihimuñ q̣alaboo fakiheen;

    അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.

  214. 83:32

    وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ

    Wa-ʹiẓaa raʹawhum q̣aalooo ʹinna haaaʹulaaaʹi laḍaaal-loon!

    അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.

  215. 83:33

    وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ

    Wa-maaa ʹursiloo ʹalayhim Ḥaafiz̤̣een.

    അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.

  216. 83:34

    فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ

    Fal-Yawmal laẓeena ʹaamanoo minal kuffaari yuḍḥakoon:

    എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.

  217. 83:35

    عَلَى ٱلْأَرَآئِكِ يَنظُرُونَ

    ʻAlal ʹaraaaʹiki yañz̤̣uroon.

    സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.

  218. 83:36

    هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ

    Hal s̤uwwibal kuffaaru maa- kaanoo yafʻaloon?

    സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.

  219. Surah Al-InshiqaqBegins here at 84:1

  220. 84:1

    إِذَا ٱلسَّمَآءُ ٱنشَقَّتْ

    ʹIẓas Samaaaʹuñ shaq̣q̣at,

    ആകാശം പിളരുമ്പോള്‍,

  221. 84:2

    وَأَذِنَتْ لِرَبِّهَا وَحُقَّتْ

    Wa-ʹaẓinat li-Rabbihaa wa-ḥuq̣q̣at;

    അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.

  222. 84:3

    وَإِذَا ٱلْأَرْضُ مُدَّتْ

    Wa-ʹiẓal ʹarḍu muddat,

    ഭൂമി നീട്ടപ്പെടുമ്പോള്‍

  223. 84:4

    وَأَلْقَتْ مَا فِيهَا وَتَخَلَّتْ

    Waʹalq̣at maa- feehaa wa-takhallat,

    അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,

  224. 84:5

    وَأَذِنَتْ لِرَبِّهَا وَحُقَّتْ

    Wa-ʹaẓinat li-Rabbihaa wa-ḥuq̣q̣at.

    അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.

  225. 84:6

    يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ

    Yaaaʹayyuhal ʹiñsaanu ʹinnaka kaadiḥun ʹilaa Rabbika kad-ḥañ famulaaq̣eeh.

    ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.

  226. 84:7

    فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ

    Faʹammaa man ʹootiya Kitaabahoo biyameenih.

    എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,

  227. 84:8

    فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا

    Fasawfa yuḥaasabu ḥisaabañy yaseeraa,

    അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.

  228. 84:9

    وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا

    Wa-yañq̣alibu ʹilaaa ʹahlihee masrooraa.

    അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.

  229. 84:10

    وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ

    Wa-ʹammaa man ʹootiya Kitaabahoo wa-raaaʹa z̤̣ahrih,

    എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ

  230. 84:11

    فَسَوْفَ يَدْعُوا۟ ثُبُورًا

    Fasawfa yadʻoo s̤ubooraa,

    അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,

  231. 84:12

    وَيَصْلَىٰ سَعِيرًا

    Wa-yaṣlaa Saʻeeraa.

    ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.

  232. 84:13

    إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا

    ʹInnahoo kaana feee ahlihee masrooraa.

    തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.

  233. 84:14

    إِنَّهُۥ ظَنَّ أَن لَّن يَحُورَ

    ʹInnahoo z̤̣anna ʹal lañy yaḥoor!

    തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.

  234. 84:15

    بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا

    Balaaa ʹinna Rabbahoo kaana bihee Baṣeeraa!

    അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.

  235. 84:16

    فَلَآ أُقْسِمُ بِٱلشَّفَقِ

    Falaaa ʹuq̣simu bish-Shafaq̣;

    എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:

  236. 84:17

    وَٱلَّيْلِ وَمَا وَسَقَ

    Wallayli wa-maa wa-saq̣;

    രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,

  237. 84:18

    وَٱلْقَمَرِ إِذَا ٱتَّسَقَ

    Wal-Q̣amari ʹiẓat tasaq̣;

    ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.

  238. 84:19

    لَتَرْكَبُنَّ طَبَقًا عَن طَبَقٍ

    Latarkabunna ṭabaq̣an ʻañ ṭabaq̣.

    തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.

  239. 84:20

    فَمَا لَهُمْ لَا يُؤْمِنُونَ

    Famaa lahum laa- yuʹminoon,

    എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.

  240. 84:21

    وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩

    Wa-ʹiẓaa q̣uriʹa ʻalayhimul Q̣urʹaanu laa- yasjudoon?

    അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.

  241. 84:22

    بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ

    Balil laẓeena kafaroo yukaẓẓiboon.

    പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.

  242. 84:23

    وَٱللَّهُ أَعْلَمُ بِمَا يُوعُونَ

    Wallaahu ʹAʻlamu bimaa yooʻoon.

    അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

  243. 84:24

    فَبَشِّرْهُم بِعَذَابٍ أَلِيمٍ

    Fabashshirhum̃ biʻAẓaabin ʹaleem,

    ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

  244. 84:25

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ

    ʹIllal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum ʹAjrun g̣ayru mamnoon.

    വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

  245. Surah Al-BurujBegins here at 85:1

  246. 85:1

    وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ

    Was-Samaaaʹi ẓaatil BUROOJ;

    നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.

  247. 85:2

    وَٱلْيَوْمِ ٱلْمَوْعُودِ

    Wal-Yawmil Mawʻood;

    വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.

  248. 85:3

    وَشَاهِدٍ وَمَشْهُودٍ

    Wa-Shaahidiñw Wa-Mashhood;

    സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.

  249. 85:4

    قُتِلَ أَصْحَـٰبُ ٱلْأُخْدُودِ

    Q̣utila ʹaṣḥaabul ʹukhdood,―

    ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.

  250. 85:5

    ٱلنَّارِ ذَاتِ ٱلْوَقُودِ

    ʹAnnaari ẓaatil Waq̣ood:

    അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.

  251. 85:6

    إِذْ هُمْ عَلَيْهَا قُعُودٌ

    ʹIẓ hum ʻalayhaa q̣uʻood,

    അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.

  252. 85:7

    وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ

    Wa-hum ʻalaa maa- yafʻaloona bilmuʹmineena shuhood.

    സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.

  253. 85:8

    وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ

    Wa-maa naq̣amoo minhum ʹillaaa ʹañy yuʹminoo billaahil ʻAzeezil Ḥameed,―

    പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.

  254. 85:9

    ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ

    ʹAllaẓee lahoo mulkus samaawaati wal-ʹarḍ: Wallaahu ʻalaa kulli shayʹiñ Shaheed.

    ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

  255. 85:10

    إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ

    ʹInnal laẓeena fatanul Muʹmineena wal-muʹminaati s̤umma lam yatooboo falahum ʻaẓaabu Jahannama wa-lahum ʻAẓaabul ḥareeq̣.

    സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.

  256. 85:11

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum Jannaatuñ tajree miñ taḥtihal ʹanhaar: ẓaalikal Fawzul kabeer.

    വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.

  257. 85:12

    إِنَّ بَطْشَ رَبِّكَ لَشَدِيدٌ

    ʹInna Baṭsha Rabbika lashadeed.

    തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.

  258. 85:13

    إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ

    ʹInna-Hoo Huwa yubdiʹu wa-yuʻeed.

    തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.

  259. 85:14

    وَهُوَ ٱلْغَفُورُ ٱلْوَدُودُ

    Wa-Huwal G̣afoorul Wadood,

    അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,

  260. 85:15

    ذُو ٱلْعَرْشِ ٱلْمَجِيدُ

    Ẓul ʻArshil Majeed.

    സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,

  261. 85:16

    فَعَّالٌ لِّمَا يُرِيدُ

    Faʻ-ʻaalul limaa yureed.

    താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.

  262. 85:17

    هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ

    Hal ʹataaka ḥadees̤ul Junood―

    ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?

  263. 85:18

    فِرْعَوْنَ وَثَمُودَ

    Firʻawna wa-S̤amood?

    അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).

  264. 85:19

    بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ

    Balil laẓeena kafaroo fee takẓeeb!

    അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.

  265. 85:20

    وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ

    Wallaahu miñw waraaaʹihim Muḥeeṭ!

    അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.

  266. 85:21

    بَلْ هُوَ قُرْءَانٌ مَّجِيدٌ

    Bal Huwa Q̣urʹaanum Majeed,

    അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.

  267. 85:22

    فِى لَوْحٍ مَّحْفُوظٍۭ

    Fee Lawḥim Maḥfooz̤̣!

    സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.

  268. Surah At-TariqBegins here at 86:1

  269. 86:1

    وَٱلسَّمَآءِ وَٱلطَّارِقِ

    Was-Samaaaʹi waṭ-ṬAARIQ̣;

    ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.

  270. 86:2

    وَمَآ أَدْرَىٰكَ مَا ٱلطَّارِقُ

    Wa-maaa ʹadraaka maṭ Ṭaariq̣?

    രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

  271. 86:3

    ٱلنَّجْمُ ٱلثَّاقِبُ

    ʹAn-Najmus̤ s̤aaq̣ib!

    തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.

  272. 86:4

    إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ

    ʹIñ kullu nafsil lammaa ʻalayhaa ḥafiz̤̣.

    തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.

  273. 86:5

    فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ

    Fal-yañz̤̣uril ʹiñsaanu mimma khuliq̣.

    എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌

  274. 86:6

    خُلِقَ مِن مَّآءٍ دَافِقٍ

    Khuliq̣a mim maaaʹiñ daafiq̣,

    തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.

  275. 86:7

    يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ

    Yakhruju mim bayniṣ ṣulbi wat-taraaaʹib.

    മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.

  276. 86:8

    إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ

    ʹInna-Hoo ʻalaa rajʻihee laq̣aadir.

    അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.

  277. 86:9

    يَوْمَ تُبْلَى ٱلسَّرَآئِرُ

    Yawma tublas saraaaʹir,

    രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം

  278. 86:10

    فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ

    Famaa lahoo miñ q̣uwtiñwwa walaa naaṣir.

    അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.

  279. 86:11

    وَٱلسَّمَآءِ ذَاتِ ٱلرَّجْعِ

    Was-Samaaaʹi ẓaatir rajʻ.

    ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും

  280. 86:12

    وَٱلْأَرْضِ ذَاتِ ٱلصَّدْعِ

    Wal-ʹarḍi ẓaatiṣ ṣadʻ,―

    സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.

  281. 86:13

    إِنَّهُۥ لَقَوْلٌ فَصْلٌ

    ʹInnahoo laq̣awluñ faṣl:

    തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.

  282. 86:14

    وَمَا هُوَ بِٱلْهَزْلِ

    Wa-maa huwa bil-hazl.

    ഇതു തമാശയല്ല.

  283. 86:15

    إِنَّهُمْ يَكِيدُونَ كَيْدًا

    ʹInnahum yakeedoona kaydaa,

    തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

  284. 86:16

    وَأَكِيدُ كَيْدًا

    Wa-ʹakeedu kaydaa.

    ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

  285. 86:17

    فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا

    Famahhilil kaafireena ʹamhilhum ruwaydaa.

    ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.

  286. Surah Al-A'laBegins here at 87:1

  287. 87:1

    سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى

    Sabbiḥis ma Rabbikal ʹAʻlaa,

    അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.

  288. 87:2

    ٱلَّذِى خَلَقَ فَسَوَّىٰ

    ʹAllaẓee khalaq̣a fasawwaa;

    സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)

  289. 87:3

    وَٱلَّذِى قَدَّرَ فَهَدَىٰ

    Wallaẓee q̣addara fahadaa;

    വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,

  290. 87:4

    وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ

    Wallaẓeee ʹakhrajal marʻaa,

    മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും

  291. 87:5

    فَجَعَلَهُۥ غُثَآءً أَحْوَىٰ

    Fajaʻalahoo g̣us̤aaaʹan ʹaḥwaa.

    എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)

  292. 87:6

    سَنُقْرِئُكَ فَلَا تَنسَىٰٓ

    Sanuq̣riʹuka falaa tañsaa,

    നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.

  293. 87:7

    إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ

    ʹIllaa maa- shaaaʹal laah: ʹinna-Hoo yaʻlamul jahra wa-maa yakhfaa.

    അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.

  294. 87:8

    وَنُيَسِّرُكَ لِلْيُسْرَىٰ

    Wa-nu-yassiruka lil-Yusraa,

    കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.

  295. 87:9

    فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ

    Faẓakkir ʹin nafaʻatiẓ ẓikraa.

    അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.

  296. 87:10

    سَيَذَّكَّرُ مَن يَخْشَىٰ

    Sayaẓẓakkaru mañy yakhshaa:

    ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.

  297. 87:11

    وَيَتَجَنَّبُهَا ٱلْأَشْقَى

    Wa-yatajannabuhal ʹashq̣aa,

    ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌.

  298. 87:12

    ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ

    ʹAllaẓee yaṣlan Naaral kubraa,

    വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍

  299. 87:13

    ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ

    S̤umma laa- yamootu feehaa wa-laa yaḥyaa.

    പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.

  300. 87:14

    قَدْ أَفْلَحَ مَن تَزَكَّىٰ

    Q̣ad ʹaflaḥa mañ tazakkaa.

    തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.

  301. 87:15

    وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ

    Wa-ẓakaras ma Rabbihee faṣallaa.

    തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)

  302. 87:16

    بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا

    Bal tuʹs̤iroonal ḥayaatad dunyaa;

    പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

  303. 87:17

    وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ

    Wal-ʹAakhiratu khayruñw waʹabq̣aa.

    പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.

  304. 87:18

    إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ

    ʹInna haaẓaa lafiṣ Ṣuḥufil ʹoolaa,―

    തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.

  305. 87:19

    صُحُفِ إِبْرَٰهِيمَ وَمُوسَىٰ

    Ṣuḥufi ʹIbraaheema wa-Moosaa.

    അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.

  306. Surah Al-GhashiyahBegins here at 88:1

  307. 88:1

    هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ

    Hal ʹataaka ḥadees̤ul G̣aashiyah?

    (നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

  308. 88:2

    وُجُوهٌ يَوْمَئِذٍ خَـٰشِعَةٌ

    Wujoohuñy Yawmaʹiẓin khaashiʻah,

    അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

  309. 88:3

    عَامِلَةٌ نَّاصِبَةٌ

    ʻAamilatun naaṣibah,

    പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.

  310. 88:4

    تَصْلَىٰ نَارًا حَامِيَةً

    Taṣlaa Naaran ḥaamiyah,―

    ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

  311. 88:5

    تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ

    Tusq̣aa min ʻaynin ʹaaniyah,

    ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

  312. 88:6

    لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

    Laysa lahum ṭaʻaamun ʹillaa miñ Ḍareeʻ

    ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.

  313. 88:7

    لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ

    Laa- yusminu wa-laa yug̣nee miñ jooʻ.

    അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

  314. 88:8

    وُجُوهٌ يَوْمَئِذٍ نَّاعِمَةٌ

    Wujoohuñy Yawmaʹiẓin naaʻimah,

    ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

  315. 88:9

    لِّسَعْيِهَا رَاضِيَةٌ

    Lisaʻyihaa raaḍiyah,

    അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.

  316. 88:10

    فِى جَنَّةٍ عَالِيَةٍ

    Fee Jannatin ʻaaliyah,

    ഉന്നതമായ സ്വര്‍ഗത്തില്‍.

  317. 88:11

    لَّا تَسْمَعُ فِيهَا لَـٰغِيَةً

    Laa- tasmaʻu feehaa laag̣iyah:

    അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

  318. 88:12

    فِيهَا عَيْنٌ جَارِيَةٌ

    Feehaa ʻaynuñ jaariyah,

    അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

  319. 88:13

    فِيهَا سُرُرٌ مَّرْفُوعَةٌ

    Feehaa Sururum marfooʻah,

    അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

  320. 88:14

    وَأَكْوَابٌ مَّوْضُوعَةٌ

    Wa-ʹakwaabum mawḍooʻah,

    തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

  321. 88:15

    وَنَمَارِقُ مَصْفُوفَةٌ

    Wa-namaariq̣u maṣfoofah,

    അണിയായി വെക്കപ്പെട്ട തലയണകളും,

  322. 88:16

    وَزَرَابِىُّ مَبْثُوثَةٌ

    Wa-zaraabiyyu mabs̤oos̤ah.

    വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

  323. 88:17

    أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ

    ʹAfalaa yañz̤̣uroona ʹilal ʹibili kayfa khuliq̣at?―

    ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

  324. 88:18

    وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ

    Wa-ʹilas Samaaaʹi kayfa rufiʻat?―

    ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

  325. 88:19

    وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ

    Wa-ʹilal Jibaali kayfa nuṣibat?

    പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

  326. 88:20

    وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ

    Wa-ʹilal ʹArḍi kayfa suṭiḥat?

    ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌

  327. 88:21

    فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ

    Faẓakkir, ʹinnamaaa ʹañta muẓakkir.

    അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

  328. 88:22

    لَّسْتَ عَلَيْهِم بِمُصَيْطِرٍ

    Lasta ʻalayhim̃ bimuṣayṭir.

    നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

  329. 88:23

    إِلَّا مَن تَوَلَّىٰ وَكَفَرَ

    ʹIllaa mañ tawallaa wa-kafar,―

    പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

  330. 88:24

    فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ

    Fayuʻaẓẓibuhul laahul ʻAẓaabal ʹakbar.

    അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

  331. 88:25

    إِنَّ إِلَيْنَآ إِيَابَهُمْ

    ʹInna ʹilaynaaa ʹIyaabahum;

    തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.

  332. 88:26

    ثُمَّ إِنَّ عَلَيْنَا حِسَابَهُم

    S̤umma ʹinna ʻalaynaa ḥisaabahum.

    പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

  333. Surah Al-FajrBegins here at 89:1

  334. 89:1

    وَٱلْفَجْرِ

    Wal-Fajr;

    പ്രഭാതം തന്നെയാണ സത്യം.

  335. 89:2

    وَلَيَالٍ عَشْرٍ

    Wa-Layaalin ʻashr;

    പത്തു രാത്രികള്‍ തന്നെയാണ സത്യം.

  336. 89:3

    وَٱلشَّفْعِ وَٱلْوَتْرِ

    Wash-Shafʻi wal-watr;

    ഇരട്ടയും ഒറ്റയും തന്നെയാണ സത്യം

  337. 89:4

    وَٱلَّيْلِ إِذَا يَسْرِ

    Wallayli ʹiẓaa yasr;

    രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.

  338. 89:5

    هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ

    Hal fee ẓaalika q̣asamul liẓee ḥijr?

    അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?

  339. 89:6

    أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ

    ʹAlam tara kayfa faʻala Rabbuka biʻAad,―

    ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

  340. 89:7

    إِرَمَ ذَاتِ ٱلْعِمَادِ

    ʹIrama Ẓaatil ʻimaad,

    അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌

  341. 89:8

    ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ

    ʹAllatee lam yukhlaq̣ mis̤luhaa fil bilaad?

    തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.

  342. 89:9

    وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ

    Wa-S̤amoodal laẓeena jaabuṣ ṣakhra bil-waad?

    താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും

  343. 89:10

    وَفِرْعَوْنَ ذِى ٱلْأَوْتَادِ

    Wa-Firʻawna ẓil ʹawtaad?

    ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.

  344. 89:11

    ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ

    ʹAllaẓeena ṭag̣aw fil bilaad.

    നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും

  345. 89:12

    فَأَكْثَرُوا۟ فِيهَا ٱلْفَسَادَ

    Faʹaks̤aroo fihal fasaad.

    അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.

  346. 89:13

    فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ

    Faṣabba ʻalayhim Rabbuka sawṭa ʻaẓaab:

    അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.

  347. 89:14

    إِنَّ رَبَّكَ لَبِٱلْمِرْصَادِ

    ʹInna Rabbaka labilmirṣaad.

    തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.

  348. 89:15

    فَأَمَّا ٱلْإِنسَـٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ

    Faʹammal ʹiñsaanu ʹiẓaa mab talaahu Rabbuhoo faʹakramahoo wa-naʻ-ʻamah, fayaq̣oolu Rabbeee ʹakraman.

    എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.

  349. 89:16

    وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَـٰنَنِ

    Wa-ʹammaaa ʹiẓaa mab talaahu faq̣adara ʻalayhi rizq̣ah, fayaq̣oolu Rabbeee ʹahaanan.

    എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.

  350. 89:17

    كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ

    Kallaa bal laa tukrimoonal yateem.

    അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.

  351. 89:18

    وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ

    Wa-laa taḥaaaḍḍoona ʻalaa ṭaʻaamil miskeen!―

    പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.

  352. 89:19

    وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا

    Wa-taʹkuloonat Turaas̤a ʹaklal lammaa,

    അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

  353. 89:20

    وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا

    Wa-tuḥibboonal maala ḥubbañ jammaa.

    ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.

  354. 89:21

    كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا

    Kallaaa ʹiẓaa dukkatil ʹarḍu dakkañ dakkaa,

    അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,

  355. 89:22

    وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا

    Wa-jaaaʹa Rabbuka wal-malaku ṣaffañ ṣaffaa,

    നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,

  356. 89:23

    وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَـٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ

    Wa-jeeeʹa Yawmaʹiẓim bi-Jahannam, Yawmaʹiẓiñy yataẓakkarul ʹiñsaanu wa-ʹannaa lahuẓ ẓikraa?

    അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്‌?

  357. 89:24

    يَقُولُ يَـٰلَيْتَنِى قَدَّمْتُ لِحَيَاتِى

    Yaq̣oolu yaa-laytanee q̣addamtu li-Ḥayaatee!

    അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!

  358. 89:25

    فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ

    Fa-Yawmaʹiẓil laa yuʻaẓẓibu ʻAẓaabahooo ʹaḥad,

    അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.

  359. 89:26

    وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ

    Wa-laa yoos̤iq̣u wa-s̤aaq̣ahooo ʹaḥad.

    അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.

  360. 89:27

    يَـٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ

    Yaaaʹayyatuhan Nafsul muṭmaʹinnah!

    ഹേ; സമാധാനമടഞ്ഞ ആത്മാവേ,

  361. 89:28

    ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً

    ʹIrjiʻeee ʹilaa Rabbiki raaḍiyatam marḍiyyah!

    നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.

  362. 89:29

    فَٱدْخُلِى فِى عِبَـٰدِى

    Fadkhulee fee ʻIbaadee!

    എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.

  363. 89:30

    وَٱدْخُلِى جَنَّتِى

    Wadkhulee Jannatee!

    എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

  364. Surah Al-BaladBegins here at 90:1

  365. 90:1

    لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ

    Laaa ʹuq̣simu bihaaẓal Balad;

    ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

  366. 90:2

    وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ

    Wa-ʹañta ḥillum bihaaẓal Balad;

    നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.

  367. 90:3

    وَوَالِدٍ وَمَا وَلَدَ

    Wa-Waalidiñw Wamaa Walad;

    ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.

  368. 90:4

    لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ

    Laq̣ad khalaq̣nal ʹiñsaana fee kabad.

    തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.

  369. 90:5

    أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ

    ʹAyaḥsabu ʹal lañy yaq̣dira ʻalayhi ʹaḥad?

    അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?

  370. 90:6

    يَقُولُ أَهْلَكْتُ مَالًا لُّبَدًا

    Yaq̣oolu ʹahlaktu maalal lubadaa!

    അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.

  371. 90:7

    أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ

    ʹAyaḥsabu ʹal lam yarahooo ʹaḥad?

    അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?

  372. 90:8

    أَلَمْ نَجْعَل لَّهُۥ عَيْنَيْنِ

    ʹAlam najʻal lahoo ʻaynayn?―

    അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?

  373. 90:9

    وَلِسَانًا وَشَفَتَيْنِ

    Wa-lisaanañw Washafatayn?―

    ഒരു നാവും രണ്ടു ചുണ്ടുകളും

  374. 90:10

    وَهَدَيْنَـٰهُ ٱلنَّجْدَيْنِ

    Wa-hadaynaahun najdayn?

    തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.

  375. 90:11

    فَلَا ٱقْتَحَمَ ٱلْعَقَبَةَ

    Falaq̣ taḥamal ʻaq̣abah.

    എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.

  376. 90:12

    وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ

    Wa-maaa ʹadraaka mal ʻaq̣abah?―

    ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

  377. 90:13

    فَكُّ رَقَبَةٍ

    Fakku raq̣abah.

    ഒരു അടിമയെ മോചിപ്പിക്കുക.

  378. 90:14

    أَوْ إِطْعَـٰمٌ فِى يَوْمٍ ذِى مَسْغَبَةٍ

    ʹAw ʹiṭʻaamuñ fee yawmiñ ẓee masg̣abah,

    അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

  379. 90:15

    يَتِيمًا ذَا مَقْرَبَةٍ

    Yateemañ ẓaa maq̣rabah,

    കുടുംബബന്ധമുള്ള അനാഥയ്ക്ക്‌

  380. 90:16

    أَوْ مِسْكِينًا ذَا مَتْرَبَةٍ

    ʹAw miskeenañ ẓaa matrabah.

    അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌

  381. 90:17

    ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ

    S̤umma kaana minal laẓeena ʹaamanoo wa-tawaaṣaw biṣṣabri wa-tawaaṣaw bil-Marḥamah.

    പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.

  382. 90:18

    أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ

    ʹUlaaaʹika ʹAṣḥaabul Maymanah.

    അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.

  383. 90:19

    وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ

    Wallaẓeena kafaroo biʹAayaatinaa hum ʹAṣḥaabul mashʹamah.

    നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.

  384. 90:20

    عَلَيْهِمْ نَارٌ مُّؤْصَدَةٌۢ

    ʻAlayhim Naarum muʹṣadah.

    അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

  385. Surah Ash-ShamsBegins here at 91:1

  386. 91:1

    وَٱلشَّمْسِ وَضُحَىٰهَا

    Wash-Shamsi wa-ḍuḥaa-haa;

    സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.

  387. 91:2

    وَٱلْقَمَرِ إِذَا تَلَىٰهَا

    Wal-Q̣amari ʹiẓaa talaaha;

    ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.

  388. 91:3

    وَٱلنَّهَارِ إِذَا جَلَّىٰهَا

    Wan-Nahaari ʹiẓaa jallaahaa,

    പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍

  389. 91:4

    وَٱلَّيْلِ إِذَا يَغْشَىٰهَا

    Wal-Layli ʹiẓaa yag̣shaahaa;

    രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.

  390. 91:5

    وَٱلسَّمَآءِ وَمَا بَنَىٰهَا

    Wassamaaaʹi wa-maa banaahaa;

    ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.

  391. 91:6

    وَٱلْأَرْضِ وَمَا طَحَىٰهَا

    Wal-ʹArḍi wa-maa ṭaḥaahaa;

    ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.

  392. 91:7

    وَنَفْسٍ وَمَا سَوَّىٰهَا

    Wa-nafsiñw Wamaa sawwaahaa;

    മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.

  393. 91:8

    فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا

    Faʹalhamahaa fujoorahaa wa-taq̣waahaa;―

    എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

  394. 91:9

    قَدْ أَفْلَحَ مَن زَكَّىٰهَا

    Q̣ad ʹaflaḥa mañ zakkaahaa,

    തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.

  395. 91:10

    وَقَدْ خَابَ مَن دَسَّىٰهَا

    Wa-q̣ad khaaba mañ dassaahaa.

    അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

  396. 91:11

    كَذَّبَتْ ثَمُودُ بِطَغْوَىٰهَآ

    Kaẓẓabat S̤amoodu biṭag̣waahaa.

    ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.

  397. 91:12

    إِذِ ٱنۢبَعَثَ أَشْقَىٰهَا

    ʹIẓim baʻas̤a ʹashq̣aahaa,

    അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .

  398. 91:13

    فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا

    Faq̣aala lahum Rasoolul laahi Naaq̣atal laahi wa-suq̣yaahaa!

    അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക

  399. 91:14

    فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا

    Fakaẓẓaboohu faʻaq̣aroohaa. Fadamdama ʻalayhim Rabbuhum̃ biẓambihim fasawwaahaa!

    അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.

  400. 91:15

    وَلَا يَخَافُ عُقْبَـٰهَا

    Wa-laa yakhaafu ʻuq̣baahaa.

    അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.

  401. Surah Al-LaylBegins here at 92:1

  402. 92:1

    وَٱلَّيْلِ إِذَا يَغْشَىٰ

    Wal-Layli ʹiẓaa yag̣shaa;

    രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍

  403. 92:2

    وَٱلنَّهَارِ إِذَا تَجَلَّىٰ

    Wan-Nahaari ʹiẓaa tajallaa;

    പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍

  404. 92:3

    وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ

    Wa-maa khalaq̣aẓ ẓakara wal-ʹuñs̤aaa;

    ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;

  405. 92:4

    إِنَّ سَعْيَكُمْ لَشَتَّىٰ

    ʹInna saʻyakum lashattaa.

    തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.

  406. 92:5

    فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ

    Faʹammaa man ʹaʻṭaa wattaq̣aa,―

    എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും

  407. 92:6

    وَصَدَّقَ بِٱلْحُسْنَىٰ

    Wa-ṣaddaq̣a bil-Ḥusnaa,―

    ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ

  408. 92:7

    فَسَنُيَسِّرُهُۥ لِلْيُسْرَىٰ

    Fasanuyassiruhoo lil-Yusraa.

    അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.

  409. 92:8

    وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ

    Wa-ʹammaa mam bakhila wastag̣naa,

    എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,

  410. 92:9

    وَكَذَّبَ بِٱلْحُسْنَىٰ

    Wa-kaẓẓaba bil-Ḥusnaa,―

    ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ

  411. 92:10

    فَسَنُيَسِّرُهُۥ لِلْعُسْرَىٰ

    Fasanuyassiruhoo lilʻusraa;

    അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.

  412. 92:11

    وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ

    Wa-maa yug̣nee ʻanhu maaluhooo ʹiẓaa taraddaa.

    അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.

  413. 92:12

    إِنَّ عَلَيْنَا لَلْهُدَىٰ

    ʹInna ʻalaynaa lal-hudaa,

    തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.

  414. 92:13

    وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ

    Wa-ʹinna lanaa lal-ʹAakhirata wal-ʹOolaa.

    തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.

  415. 92:14

    فَأَنذَرْتُكُمْ نَارًا تَلَظَّىٰ

    Faʹañẓartukum Naarañ talaz̤̣z̤̣aa.

    അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.

  416. 92:15

    لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى

    Laa- yaṣlaahaaa ʹillal ʹashq̣aa,―

    ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.

  417. 92:16

    ٱلَّذِى كَذَّبَ وَتَوَلَّىٰ

    ʹAllaẓee kaẓẓaba wa-tawallaa.

    നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)

  418. 92:17

    وَسَيُجَنَّبُهَا ٱلْأَتْقَى

    Wa-sa-yujannabuhal ʹatq̣aa,―

    ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.

  419. 92:18

    ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ

    ʹAllaẓee yuʹtee maalahoo yatazakkaa,

    പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)

  420. 92:19

    وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ

    Wa-maa liʹaḥadin ʻiñdahoo min niʻmatiñ tujzaa,

    പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.

  421. 92:20

    إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ

    ʹIllab tig̣aaaʹa Wajhi Rabbihil ʹAʻ-laa;

    തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.

  422. 92:21

    وَلَسَوْفَ يَرْضَىٰ

    Wa-lasawfa yarḍaa.

    വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.

  423. Surah Ad-DuhaaBegins here at 93:1

  424. 93:1

    وَٱلضُّحَىٰ

    Waḍ-Ḍuḥaa,

    പൂര്‍വ്വാഹ്നം തന്നെയാണ സത്യം;

  425. 93:2

    وَٱلَّيْلِ إِذَا سَجَىٰ

    Wal-Layli ʹiẓaa sajaa,―

    രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍

  426. 93:3

    مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

    Maa- wad-daʻaka Rabbuka wa-maa q̣alaa.

    (നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

  427. 93:4

    وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

    Wa-lalʹAakhiratu khayrul laka minal ʹOolaa.

    തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

  428. 93:5

    وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ

    Walasawfa yuʻṭeeka Rabbuka fatarḍaa.

    വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌

  429. 93:6

    أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ

    ʹAlam yajidka yateemañ faʹaawaa?

    നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?

  430. 93:7

    وَوَجَدَكَ ضَآلًّا فَهَدَىٰ

    Wa-wajadaka ḍaaal-lañ fahadaa.

    നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

  431. 93:8

    وَوَجَدَكَ عَآئِلًا فَأَغْنَىٰ

    Wa-wajadaka ʻaaaʹilañ faʹag̣naa.

    നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.

  432. 93:9

    فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ

    Faʹammal yateema falaa taq̣har,

    എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌

  433. 93:10

    وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ

    Wa-ʹammas saaa-ʹila falaa tanhar:

    ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

  434. 93:11

    وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

    Wa-ʹammaa biniʻmati Rabbika faḥaddis̤!

    നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

  435. Surah Ash-SharhBegins here at 94:1

  436. 94:1

    أَلَمْ نَشْرَحْ لَكَ صَدْرَكَ

    ʹAlam nashraḥ laka ṣadrak?

    നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

  437. 94:2

    وَوَضَعْنَا عَنكَ وِزْرَكَ

    Wa-waḍaʻnaa ʻañka wizrak,

    നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

  438. 94:3

    ٱلَّذِىٓ أَنقَضَ ظَهْرَكَ

    ʹAllaẓeee ʹañq̣aḍa z̤̣ahrak?―

    നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)

  439. 94:4

    وَرَفَعْنَا لَكَ ذِكْرَكَ

    Wa-rafaʻnaa laka ẓikrak?

    നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.

  440. 94:5

    فَإِنَّ مَعَ ٱلْعُسْرِ يُسْرًا

    Faʹinna maʻal ʻusri yusraa:

    എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

  441. 94:6

    إِنَّ مَعَ ٱلْعُسْرِ يُسْرًا

    ʹInna maʻal ʻusri yusraa.

    തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

  442. 94:7

    فَإِذَا فَرَغْتَ فَٱنصَبْ

    Faʹiẓaa farag̣ta fañṣab,

    ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.

  443. 94:8

    وَإِلَىٰ رَبِّكَ فَٱرْغَب

    Wa-ʹilaa Rabbika far-g̣ab.

    നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.

  444. Surah At-TinBegins here at 95:1

  445. 95:1

    وَٱلتِّينِ وَٱلزَّيْتُونِ

    Wat-Teeni waz-Zaytooni,

    അത്തിയും, ഒലീവും,

  446. 95:2

    وَطُورِ سِينِينَ

    Wa-Ṭoori Seeneena,

    സീനാപര്‍വ്വതവും,

  447. 95:3

    وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ

    Wa-haaẓal Baladil ʹameen,―

    നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

  448. 95:4

    لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ

    Laq̣ad khalaq̣nal ʹiñsaana feee ʹaḥsani taq̣weem,

    തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.

  449. 95:5

    ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ

    S̤umma radadnaahu ʹasfala saafileen,―

    പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

  450. 95:6

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ

    ʹIl-lal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati falahum ʹajrun g̣ayru mamnoon.

    വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.

  451. 95:7

    فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ

    Famaa yukaẓẓibuka baʻdu bid-Deen?

    എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്‌?

  452. 95:8

    أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ

    ʹAlaysal laahu biʹAḥkamil ḥaakimeen?

    അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

  453. Surah Al-'AlaqBegins here at 96:1

  454. 96:1

    ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ

    ʹIq̣raʹ bismi Rab-bikal laẓee khalaq̣,

    സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

  455. 96:2

    خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ

    Khalaq̣al ʹiñsaana min ʻalaq̣.

    മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

  456. 96:3

    ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ

    ʹIq̣raʹ wa-Rabbukal ʹAkram,―

    നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

  457. 96:4

    ٱلَّذِى عَلَّمَ بِٱلْقَلَمِ

    ʹAllaẓee ʻallama bil-Q̣alam,―

    പേന കൊണ്ട് പഠിപ്പിച്ചവന്‍

  458. 96:5

    عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ

    ʻAl-lamal ʹiñsaana maa- lam yaʻlam.

    മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.

  459. 96:6

    كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ

    Kallaaa ʹinnal ʹiñsaana layaṭg̣aa,

    നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.

  460. 96:7

    أَن رَّءَاهُ ٱسْتَغْنَىٰٓ

    ʹArra ʹaahus tag̣naa.

    തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍

  461. 96:8

    إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ

    ʹInna ʹilaa Rabbikar rujʻaa.

    തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.

  462. 96:9

    أَرَءَيْتَ ٱلَّذِى يَنْهَىٰ

    ʹA-raʹaytal laẓee yanhaa

    വിലക്കുന്നവനെ നീ കണ്ടുവോ?

  463. 96:10

    عَبْدًا إِذَا صَلَّىٰٓ

    ʻAbdan ʹiẓaa ṣallaa?

    ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.

  464. 96:11

    أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ

    ʹA-raʹayta ʹiñ kaana ʻalal Hudaa?

    അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

  465. 96:12

    أَوْ أَمَرَ بِٱلتَّقْوَىٰٓ

    ʹAw ʹamara bit-Taq̣waa?

    അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍

  466. 96:13

    أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ

    ʹA-raʹayta ʹiñ kaẓ-ẓaba wa-tawallaa?

    അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

  467. 96:14

    أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ

    ʹAlam yaʻlam̃ biʹannal laaha yaraa?

    അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?

  468. 96:15

    كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ

    Kallaa laʹil lam yañtahi lanasfaʻam bin-naaṣiyah,―

    നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .

  469. 96:16

    نَاصِيَةٍ كَـٰذِبَةٍ خَاطِئَةٍ

    Naaṣiyatiñ kaaẓibatin khaaṭiʹah!

    കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.

  470. 96:17

    فَلْيَدْعُ نَادِيَهُۥ

    Fal-yadʻu naadiyah:

    എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.

  471. 96:18

    سَنَدْعُ ٱلزَّبَانِيَةَ

    Sanadʻuz zabaaniyah!

    നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.

  472. 96:19

    كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩

    Kallaa: laa- tuṭiʻhu wasjud waq̣tarib!

    നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.

  473. Surah Al-QadrBegins here at 97:1

  474. 97:1

    إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ

    ʹInnaaa ʹañzalnaahu fee Laylatil Q̣ADR:

    തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

  475. 97:2

    وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ

    Wa-maaa ʹadraaka maa- Laylatul Q̣adr?

    നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

  476. 97:3

    لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

    Laylatul Q̣adri khayrum min ʹalfi Shahr.

    നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

  477. 97:4

    تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

    Tanazzalul malaaaʹikatu war-Rooḥu feehaa biʹiẓni Rab-bihim miñ kulli ʹamr:

    മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.

  478. 97:5

    سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

    Salaamun Hiya ḥattaa maṭ-laʻil Fajr!

    പ്രഭാതോദയം വരെ അത് സമാധാനമത്രെ.

  479. Surah Al-BayyinahBegins here at 98:1

  480. 98:1

    لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ

    Lam yakunil laẓeena kafaroo min ʹAhlil Kitaabi wal-Mushrikeena muñ-fakkeena ḥattaa taʹtiyahumul Bayyinah,

    വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട് പോരുന്നവരായിട്ടില്ല.

  481. 98:2

    رَسُولٌ مِّنَ ٱللَّهِ يَتْلُوا۟ صُحُفًا مُّطَهَّرَةً

    Rasoolum minal laahi yatloo ṣuḥufam muṭahharah,

    അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ)

  482. 98:3

    فِيهَا كُتُبٌ قَيِّمَةٌ

    Feehaa kutubuñ q̣ayyimah.

    അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.

  483. 98:4

    وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ

    Wa-maa tafarraq̣al laẓeena ʹootul Kitaaba ʹillaa mim baʻdi maa- jaaa-ʹathumul Bayyinah.

    വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.

  484. 98:5

    وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ

    Wa-maaa ʹumirooo ʹillaa liyaʻbudul laaha mukhliṣeena lahud Deen: ḥunafaaaʹa wa-yuq̣eemuṣ Ṣalaata wa-yuʹtuz Zakaata wa-ẓaalika Deenul Q̣ayyimah.

    കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം

  485. 98:6

    إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيهَآ ۚ أُو۟لَـٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ

    ʹInnal laẓeena kafaroo min ʹAhlil Kitaabi wal-Mushrikeena fee naari Jahannama khaalideena feehaa. ʹUlaaaʹika hum sharrul bariyyah.

    തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.

  486. 98:7

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati ʹu-laaaʹika hum khayrul bariyyah.

    തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.

  487. 98:8

    جَزَآؤُهُمْ عِندَ رَبِّهِمْ جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ

    Jazaaaʹuhum ʻiñda Rabbihim Jannaatu ʻadniñ tajree miñ taḥtihal ʹanhaaru khaalideena feehaaa ʹabadaa: raḍiyal laahu ʻanhum wa-raḍoo ʻanh: ẓaalika liman khashiya Rabbah.

    അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.

  488. Surah Az-ZalzalahBegins here at 99:1

  489. 99:1

    إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا

    ʹIẓaa zul-zilatil ʹArḍu zil-zaalahaa,

    ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .

  490. 99:2

    وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا

    Wa-ʹakhrajatil ʹArḍu ʹas̤q̣aalahaa,

    ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,

  491. 99:3

    وَقَالَ ٱلْإِنسَـٰنُ مَا لَهَا

    Waq̣aalal ʹiñsaanu maa- lahaa?

    അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.

  492. 99:4

    يَوْمَئِذٍ تُحَدِّثُ أَخْبَارَهَا

    Yawmaʹiẓiñ tuḥaddis̤u ʹakhbaarahaa,

    അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.

  493. 99:5

    بِأَنَّ رَبَّكَ أَوْحَىٰ لَهَا

    Biʹanna Rabbaka ʹawḥaa lahaa.

    നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.

  494. 99:6

    يَوْمَئِذٍ يَصْدُرُ ٱلنَّاسُ أَشْتَاتًا لِّيُرَوْا۟ أَعْمَـٰلَهُمْ

    Yawmaʹiẓiñy yaṣ-durun naasu ʹash-taatal liyuraw ʹaʻmaalahum.

    അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.

  495. 99:7

    فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ

    Famañy yaʻmal mis̤q̣aala ẓarratin khayrañy yarah.

    അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.

  496. 99:8

    وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ

    Wa-mañy yaʻmal mis̤q̣aala ẓarratiñ sharrañy yarah.

    ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.

  497. Surah Al-'AdiyatBegins here at 100:1

  498. 100:1

    وَٱلْعَـٰدِيَـٰتِ ضَبْحًا

    WalʻAadiyati ḍabḥaa,

    കിതച്ചു കൊണ്ട് ഓടുന്നവയും,

  499. 100:2

    فَٱلْمُورِيَـٰتِ قَدْحًا

    Fal-mooriyaati q̣adḥaa,

    അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,

  500. 100:3

    فَٱلْمُغِيرَٰتِ صُبْحًا

    Fal-mug̣eeraati ṣubḥaa,

    എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,

  501. 100:4

    فَأَثَرْنَ بِهِۦ نَقْعًا

    Faʹas̤arna bihee naq̣ʻaa,

    അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും

  502. 100:5

    فَوَسَطْنَ بِهِۦ جَمْعًا

    Fawasaṭna bihee jamʻaa,

    അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.

  503. 100:6

    إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ

    ʹInnal ʹIñsaana li-Rabbihee lakanood;

    തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.

  504. 100:7

    وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ

    Wa-ʹinnahoo ʻalaa ẓaalika lashaheed;

    തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

  505. 100:8

    وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ

    Wa-ʹinnahoo liḥubbil khayri lashadeed.

    തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.

  506. 100:9

    ۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ

    ʹAfalaa yaʻlamu ʹiẓaa buʻs̤ira maa- fil q̣uboor,

    എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,

  507. 100:10

    وَحُصِّلَ مَا فِى ٱلصُّدُورِ

    Waḥuṣṣila maa- fiṣ ṣudoor:

    ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,

  508. 100:11

    إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌۢ

    ʹInna Rabbahum̃ bihim Yawmaʹiẓil la-Khabeer?

    തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

  509. Surah Al-Qari'ahBegins here at 101:1

  510. 101:1

    ٱلْقَارِعَةُ

    ʹAl-Q̣aariʻah:

    ഭയങ്കരമായ ആ സംഭവം.

  511. 101:2

    مَا ٱلْقَارِعَةُ

    Mal Q̣aariʻah?

    ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

  512. 101:3

    وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ

    Wa-maaa ʹadraaka mal Q̣aariʻah?

    ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

  513. 101:4

    يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ

    Yawma yakoonun naasu kal-faraashil mabs̤oos̤,

    മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

  514. 101:5

    وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ

    Wa-takoonul jibaalu kal-ʻihnil mañfoosh.

    പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

  515. 101:6

    فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ

    Faʹammaa mañ s̤aq̣ulat mawaazeenuhoo,

    അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

  516. 101:7

    فَهُوَ فِى عِيشَةٍ رَّاضِيَةٍ

    Fahuwa fee ʻEeshatir raaḍiyah.

    അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.

  517. 101:8

    وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ

    Wa-ʹammaa man khaffat mawaazeenuhoo,

    എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

  518. 101:9

    فَأُمُّهُۥ هَاوِيَةٌ

    Faʹummuhoo Haawiyah.

    അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

  519. 101:10

    وَمَآ أَدْرَىٰكَ مَا هِيَهْ

    Wa-maaa ʹadraaka maa- hiyah?

    ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

  520. 101:11

    نَارٌ حَامِيَةٌۢ

    Naarun ḥaamiyah!

    ചൂടേറിയ നരകാഗ്നിയത്രെ അത്‌.

  521. Surah At-TakathurBegins here at 102:1

  522. 102:1

    أَلْهَىٰكُمُ ٱلتَّكَاثُرُ

    ʹAl-haaku mut-takaas̤ur.

    പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

  523. 102:2

    حَتَّىٰ زُرْتُمُ ٱلْمَقَابِرَ

    Ḥattaa zurtumul maq̣aabir.

    നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.

  524. 102:3

    كَلَّا سَوْفَ تَعْلَمُونَ

    Kallaa sawfa taʻlamoon.

    നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.

  525. 102:4

    ثُمَّ كَلَّا سَوْفَ تَعْلَمُونَ

    S̤umma kallaa sawfa taʻlamoon!

    പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.

  526. 102:5

    كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ

    Kallaa law taʻlamoona ʻilmal yaq̣een.

    നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍

  527. 102:6

    لَتَرَوُنَّ ٱلْجَحِيمَ

    Latarawunnal Jaḥeem!

    ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.

  528. 102:7

    ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ

    S̤umma latarawunnahaa ʻaynal yaq̣een!

    പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.

  529. 102:8

    ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ

    S̤umma latusʹalunna Yawmaʹiẓin ʻanin naʻeem.

    പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

  530. Surah Al-'AsrBegins here at 103:1

  531. 103:1

    وَٱلْعَصْرِ

    WalʻAṣr,

    കാലം തന്നെയാണ് സത്യം,

  532. 103:2

    إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ

    ʹInnal ʹIñsaana lafee khusr,

    തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;

  533. 103:3

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ

    ʹIllal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-tawaaṣaw bil-Ḥaq̣q̣i wa-tawaaṣaw biṣ-Ṣabr.

    വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

  534. Surah Al-HumazahBegins here at 104:1

  535. 104:1

    وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ

    Waylul likulli humazatil lumazah,

    കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.

  536. 104:2

    ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ

    ʹAllaẓee jamaʻa maalañw waʻaddadah,

    അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.

  537. 104:3

    يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ

    Yaḥsabu ʹanna maalahooo ʹakhladah!

    അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.

  538. 104:4

    كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ

    Kallaa layumbaẓanna fil Ḥuṭamah.

    നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.

  539. 104:5

    وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ

    Wa-maaa ʹadraaka mal Ḥuṭamah?

    ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

  540. 104:6

    نَارُ ٱللَّهِ ٱلْمُوقَدَةُ

    Naarul laahil mooq̣adah,

    അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.

  541. 104:7

    ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ

    ʹAllatee taṭṭaliʻu ʻalal ʹafʹidah:

    ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ

  542. 104:8

    إِنَّهَا عَلَيْهِم مُّؤْصَدَةٌ

    ʹinnahaa ʻalayhim muʹṣadah,

    തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.

  543. 104:9

    فِى عَمَدٍ مُّمَدَّدَةٍۭ

    Fee ʻamadim mumaddadah.

    നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

  544. Surah Al-FilBegins here at 105:1

  545. 105:1

    أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ

    ʹAlam tara kayfa faʻala Rabbuka biʹAṣḥaabil FEEL?

    ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?

  546. 105:2

    أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ

    ʹAlam yajʻal kaydahum fee taḍleel?

    അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?

  547. 105:3

    وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ

    Wa-ʹarsala ʻalayhim ṭayran ʹabaabeel,

    കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.

  548. 105:4

    تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ

    Tarmeehim̃ bihijaaratim miñ sijjeel,

    ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.

  549. 105:5

    فَجَعَلَهُمْ كَعَصْفٍ مَّأْكُولٍۭ

    Fajaʻalahum kaʻaṣfim maʹkool.

    അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

  550. Surah QurayshBegins here at 106:1

  551. 106:1

    لِإِيلَـٰفِ قُرَيْشٍ

    Liʹeelaafi Q̣URAYSH,

    ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

  552. 106:2

    إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ

    ʹEelaafihim riḥlatash shitaaaʹi waṣṣayf,

    ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,

  553. 106:3

    فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ

    Falyaʻbudoo Rabba haaẓal Bayt,

    ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.

  554. 106:4

    ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍۭ

    ʹAllaẓeee ʹaṭʻamahum miñ jooʻiñw wa-ʹaamanahum min khawf.

    അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.

  555. Surah Al-Ma'unBegins here at 107:1

  556. 107:1

    أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ

    ʹA-raʹaytal laẓee yukaẓẓibu bid-Deen?

    മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?

  557. 107:2

    فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ

    Faẓaalikal laẓee yaduʻʻul yateem,

    അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

  558. 107:3

    وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ

    Wa-laa yaḥuḍḍu ʻalaa ṭaʻaamil miskeen.

    പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.

  559. 107:4

    فَوَيْلٌ لِّلْمُصَلِّينَ

    Fawaylul lil-muṣalleen,

    എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

  560. 107:5

    ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ

    ʹAllaẓeena hum ʻañ ṣalaatihim saahoon,

    തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ

  561. 107:6

    ٱلَّذِينَ هُمْ يُرَآءُونَ

    ʹAllaẓeena hum yuraaaʹoona,

    ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ

  562. 107:7

    وَيَمْنَعُونَ ٱلْمَاعُونَ

    Wa-yamnaʻoonal MAAʻOON.

    പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ

  563. Surah Al-KawtharBegins here at 108:1

  564. 108:1

    إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ

    ʹInnaaa ʹaʻṭaynaakal kaws̤ar.

    തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.

  565. 108:2

    فَصَلِّ لِرَبِّكَ وَٱنْحَرْ

    Faṣalli li-Rabbika wanḥar.

    ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.

  566. 108:3

    إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ

    ʹInna shaaniʹaka huwal ʹabtar.

    തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).

  567. Surah Al-KafirunBegins here at 109:1

  568. 109:1

    قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ

    Q̣ul yaaaʹayyuhal KAAFIROON!

    (നബിയേ,) പറയുക: അവിശ്വാസികളേ,

  569. 109:2

    لَآ أَعْبُدُ مَا تَعْبُدُونَ

    Laaa ʹaʻbudu maa- taʻbudoon,

    നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

  570. 109:3

    وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ

    Wa-laaa ʹañtum ʻaabidoona maaa ʹaʻbud.

    ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

  571. 109:4

    وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ

    Wa-laaa ʹana ʹaabidum maa ʻabattum,

    നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

  572. 109:5

    وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ

    Wa-laaa ʹañtum ʻaabidoona maaa ʹaʻbud.

    ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

  573. 109:6

    لَكُمْ دِينُكُمْ وَلِىَ دِينِ

    Lakum Deenukum wa-liya Deen.

    നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.

  574. Surah An-NasrBegins here at 110:1

  575. 110:1

    إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ

    ʹIẓaa jaaaʹa NAṢRUL LAAHI wal-Fatḥ,

    അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.

  576. 110:2

    وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًا

    Waraʹaytan naasa yadkhuloona fee Deenil laahi ʹafwaajaa,

    ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍

  577. 110:3

    فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا

    Fasabbiḥ bi-Ḥamdi Rabbika wastag̣firh. ʹInna-Hoo kaana Tawwaabaa.

    നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

  578. Surah Al-MasadBegins here at 111:1

  579. 111:1

    تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ

    Tabbat yadaaa ʹAbee Lahabiñw watabb!

    അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

  580. 111:2

    مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ

    Maaa ʹag̣naa ʻanhu maaluhoo wa-maa kasab.

    അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

  581. 111:3

    سَيَصْلَىٰ نَارًا ذَاتَ لَهَبٍ

    Sayaṣlaa Naarañ ẓaata lahab,

    തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

  582. 111:4

    وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ

    Wamraʹatuh: ḥammaalatal ḥaṭab,

    വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

  583. 111:5

    فِى جِيدِهَا حَبْلٌ مِّن مَّسَدٍۭ

    Fee jeedihaa ḥablum mim masad!

    അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

  584. Surah Al-IkhlasBegins here at 112:1

  585. 112:1

    قُلْ هُوَ ٱللَّهُ أَحَدٌ

    Q̣ul Huwal laahu ʹAḥad;

    (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

  586. 112:2

    ٱللَّهُ ٱلصَّمَدُ

    ʹAllaahuṣ Ṣamad;

    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

  587. 112:3

    لَمْ يَلِدْ وَلَمْ يُولَدْ

    Lam yalid; wa-lam yoolad;

    അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

  588. 112:4

    وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ

    Wa-lam yakul la-Hoo kufuwan ʹaḥad.

    അവന്ന് തുല്യനായി ആരും ഇല്ലതാനും.

  589. Surah Al-FalaqBegins here at 113:1

  590. 113:1

    قُلْ أَعُوذُ بِرَبِّ ٱلْفَلَقِ

    Q̣ul ʹaʻooẓu bi-Rabbil Falaq̣,

    പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

  591. 113:2

    مِن شَرِّ مَا خَلَقَ

    Miñ sharri maa- khalaq̣:

    അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.

  592. 113:3

    وَمِن شَرِّ غَاسِقٍ إِذَا وَقَبَ

    Wa-miñ sharri g̣aasiq̣in ʹiẓaa waq̣ab,

    ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.

  593. 113:4

    وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلْعُقَدِ

    Wa-miñ sharrin Naffaas̤aati fil ʻuq̣ad,

    കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും

  594. 113:5

    وَمِن شَرِّ حَاسِدٍ إِذَا حَسَدَ

    Wa-miñ sharri ḥaasidin ʹiẓaa ḥasad.

    അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

  595. Surah An-NasBegins here at 114:1

  596. 114:1

    قُلْ أَعُوذُ بِرَبِّ ٱلنَّاسِ

    Q̣ul ʹaʻooẓu bi-Rabbin NAAS,

    പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

  597. 114:2

    مَلِكِ ٱلنَّاسِ

    Malikin Naas,

    മനുഷ്യരുടെ രാജാവിനോട്‌.

  598. 114:3

    إِلَـٰهِ ٱلنَّاسِ

    ʹIlaahin Naas,

    മനുഷ്യരുടെ ദൈവത്തോട്‌.

  599. 114:4

    مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ

    Miñ sharril Waswaasil khan-Naas,

    ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

  600. 114:5

    ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ

    ʹAllaẓee yuwaswisu fee ṣudoorin Naas,

    മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.

  601. 114:6

    مِنَ ٱلْجِنَّةِ وَٱلنَّاسِ

    Minal Jinnati wan-Naaṣ

    മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.